Monday, June 8, 2009

ഒരു മഴക്കാലം കൂടി കടന്നു പോകുന്നു...


മണ്ണിലും വിണ്ണിലും കുളിര്‍ കോരിയിട്ട് കൊണ്ട് ഒരു മഴക്കാലം കൂടി അങ്ങകലെ കടന്ന് പോകുന്നു......... ഇനിയെന്നാ ഒരു നല്ല മഴക്കാലം കാണുക...

Wednesday, June 3, 2009

അത്ഭുതങ്ങളുടെ നീരുറവ


സംസം..... ലോകത്ത് ഇന്നും വിസ്മയകരമായി നില നില്‍ക്കുന്ന നീരുറവ പരിശുദ്ധ ഹറമിന്റെ (ക അബാലയം) മുറ്റത്ത് ഇരുപത്തി ഒന്ന് മീറ്റര്‍ അകലത്തില്‍ സ്തിഥി ചെയ്യുന്ന പരിപാവനമായ സംസം കിണറ് ഇന്ന് സാധാരണ വിശ്വാസിയെ സംബദ്ധിച്ചിടത്തോളം കാണുക അസാധ്യമാണ്‍് കാരണം ഹറമിന്റെ പുനര്‍ നിര്‍മ്മാണത്തില്‍ സംസം കിണറും പൊതു ജനങ്ങള്‍ക്കു വേണ്ടി തുറന്ന ഭാഗം അടച്ഛു..കയിഞ്ഞ ഏതാനും വര്‍ഷം മുന്‍പ് വരെ സംസം കിണര്‍ കണ്ട് അതിന്റെ അടുത്ത് നിന്നും വെള്ളം കുടിക്കുവാനുള്ള സൌകര്യമുണ്ടായിരുന്നു അതും ജനങ്ങളുടെ തിരക്കു മൂലം ഇപ്പോള്‍ അടച്ഛു.. ഹറമിന്റെ മുറ്റത്ത് സംസം കിണറിന്റെ മുകള്‍ ഭാഗത്ത് മാര്‍ബിളില്‍ സംസം കിണര്‍ ഇതിന്റെ ചുവടെ യാണെന്ന് രേഖപ്പെടുത്തിയിരുന്നു ജനങ്ങള്‍ അതിന്റെ മുകളീല്‍ നിന്ന് നിസ്കരിക്കാന്‍ തിരക്ക് കൂട്ടുന്നത് കാരണം അതും നീക്കം ചെയ്തു ഇപ്പോള്‍ ഹജ്ജിനൊ ഉമ്രക്കോ വരുന്ന വിശ്വാസിക്ക് ഹറമില്‍ ഇരുന്ന് സംസം മതി വരുവോളം കുടിച്ച് മനസ്സ് കുളിര്‍പ്പിക്കാം എന്നല്ലാതെ സംസം കിണര്‍ എവിടെയായിരുന്നു എന്ന് പോലും അറിയുവാന്‍ കഴിയുകയില്ല..
ഇസ്മായീല്‍ നബിയെയും മാതാവ് ഹാജറ ബീവിയെയും പ്രവാചകനായ ഇബ്രാഹീം നബി അള്ളാഹുവിന്റെ കല്‍പ്പന നിറവേറ്റി ക അബാലയത്തിനടുത്ത് ഉപോക്ഷിച്ച് പോകുമ്പോള്‍ വരണ്ടുണങ്ങിയ കുടിക്കാന്‍ പോലും ഒരു തുള്ളീ വെള്ളം ലഭിക്കാത്ത ചുട്ടുപൊള്ളുന്ന മരുഭൂമിയായിരുന്നു ഈ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ തനിച്ചാക്കി പോകുന്നതില്‍ തെല്ലും വിശമം ഹാജറ ബീവിക്ക് തോന്നിയില്ല സ്രഷ്ടാവിന്റെ തീരുമാനം നടപ്പിലായതില്‍ സന്തോഷം മാത്രമാണ് ഉണ്ടായത് രക്ഷിതാവ് വരാനിരിക്കുന്ന ഒരു വലിയ നാഗരികതയ്ക്ക് അടിത്തറ പാകുകായാണ് അതിലൂടെ ചെയ്തത് ഇന്ന് കാണുന്ന മക്കയും അതിന്റെ ചുറ്റ് ഭാഗമുണ്ടായ വികസനവും ഇസ്മായില്‍ നബിയിലും ഉമ്മ ഹാജറാബീവിയിലും പിതാവ് ഇബ്രാഹീം നബി (അ) എത്തി നില്‍ക്കുന്നു ഇന്നും മക്കയില്‍ വരുന്ന് ഓരോ വിശ്വാസിയും അവരുടെ സ്മരണ പുതുക്കി സംസം കുടിച്ചും സഫാ മരവക്കിടയില്‍ നടന്നും ഓടിയുമെല്ലാം അവരെ ഓര്‍ക്കുന്നു അതിലൂടെ അള്ളാഹുവിന്റെ പ്രീതി സമ്പാദിക്കുന്നു സംസം വെള്ളത്തെ പറ്റി ഒരു പാട് ശാസ്ത്രീയ പരീക്ഷണങ്ങളും മറ്റു നടന്നിട്ടുണ്ട് ഇപ്പോഴും നടക്കുന്നുമുണ്ട് ഈ അടുത്ത കാലത്ത് ജപ്പാനിലെ ശാസ്ത്രഞനായ ഡോ മസാറോ ഐമോട്ടോ നാനോടെക്ന്‌നോളജി ഉപയോഗിച്ച്‌ ഗവേഷണം നടത്തിയ ഇദ്ധേഹം ലോകത്ത്‌ മറ്റൊരു വെള്ളത്തിനുമില്ലാത്ത വിസ്മ്‌യകരമായ സവിശേഷതകള്‍ സംസമില്‍ കണ്ടെത്തിയതായി സൌദി വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി......ആയിരം തുള്ളി സാധാരണ ജലത്തില്‍ ഒരു തുള്ളി സംസം കലര്‍ത്തിയാല്‍ ആ വെള്ളത്തിനു മൊത്തം സംസം വെള്ളത്തിന്റെ പവര്‍ ലഭിക്കുന്നുണ്ടെന്ന് ഐമോട്ടോ തന്റെ പരീക്ഷണത്തിലൂടെ തെളിയിച്ചിരിക്കുകാ‍യാണ്‍്..സൌദി സന്ദര്‍ശിക്കുന്ന ജപ്പാനിലെ ഹാഡോ സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഐമോട്ടോ കഴിഞ്ഞ ദിവസം ജിദ്ദയില്‍ 500ലധികം വരുന്ന ഗവേഷകരുടെ സദസ്സിന് മുമ്പാകെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസം ജലത്തിന്റെ ക്രിസ്റ്റലുകള്‍ക്ക് അതിശയകരമായ ചില പ്രത്യേകതകളുണ്ടെന്ന് താന്‍ കണ്ടെത്തിയതായി ഐമോട്ടോ പറഞ്ഞു. ഖുര്‍ആന്‍ സൂക്തങ്ങള്‍, പ്രത്യേകിച്ചും 'ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം' എന്ന പ്രാരംഭ സൂക്തത്തോട് ജലകണങ്ങളില്‍നിന്ന് അതിശയകരമായ പ്രതികരണവും മാറ്റവും ഉണ്ടാകുന്നതായും ഇദ്ദേഹം അവകാശപ്പെട്ടു.ഈ പ്രവണതയെ തനിക്ക് ഭൌതികമായി വ്യാഖ്യാനിക്കാനാവുന്നില്ലെന്നും ജിദ്ദയില്‍ ഒത്തുകൂടിയ ഗവേഷകരുടെ നിറഞ്ഞ സദസ്സില്‍ അദ്ദേഹം വിശദീകരിച്ചു. റെക്കോര്‍ഡ് ചെയ്ത ഖുര്‍ആന്‍ പാരായണം ജലകണങ്ങളെ കേള്‍പ്പിച്ചപ്പോഴും ഈ മാറ്റം ദര്‍ശിക്കാനായി എന്നത് വിസമയകരമാണ്....
മക്കയിലെ അമാനുഷിക ചരിത്ര ദൃഷ്ടാന്തങ്ങളിലൊന്നായാണ് സംസം ഉറവയെ വിശ്വാസികള്‍ കാണുന്നത്. പ്രവാചകന്‍ ഇബ്രാഹീം, ഭാര്യ ഹാജറ, മകന്‍ ഇസ്മാഈല്‍ എന്നിവരുടെ ത്യാഗനിര്‍ഭരമായ ജീവിതവുമായാണ് സംസമിന്റെ ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നത്.

വറ്റാത്ത വിസ്മയത്തിന്റെ ഉറവയായ സംസം സെക്കന്റില്‍ ചുരത്തുന്നത് 11 മുതല്‍ 18.5 ലിറ്റര്‍ വരെ വെള്ളമാണ്. മക്ക, മദീന ഹറമുകളില്‍ വിതരണത്തിന് മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തീര്‍ഥാടകര്‍ വഹിച്ചു കൊണ്ടുപോകാന്‍ മാത്രം പുണ്യജലം ഈ ഉറവയില്‍നിന്ന് ലഭിക്കുന്നു എന്നത് തന്നെ അല്‍ഭുതകരമാണ്. ഹറമികനത്ത് മാത്രം നിത്യേന 2,600 ക്യുബിക് മീറ്റര്‍ സംസം വെള്ളം കുടിക്കാനായി വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ പള്ളിക്ക് പുറത്ത് ദിവസവും വിതരണം ചെയ്യുന്നത് 1,400 ക്യുബിക് മീറ്ററിലധികമാണ്്്്. മദീന ഹറമില്‍ നിത്യേന വിതരണം ചെയ്യാന്‍ 400 ക്യുബിക് മീറ്റര്‍ സംസം എത്തിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പുരാതനമായ കിണറില്‍നിന്നുള്ള വറ്റാത്ത ഉറവയായ സംസം ഹജ്ജിനും ഉംറക്കും എത്തുന്ന തീര്‍ഥാടകരിലൂടെ ലോകത്തിന്റെ മുക്കുമൂലകളില്‍ പാനം ചെയ്യപ്പെടുകയാണ്.
പരിശുദ്ധ കഅ്ബയില്‍നിന്ന് 21 മീറ്റര്‍ അകലെയാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. ആദ്യകാലത്ത് 88 ചതുരശ്ര മീറ്റര്‍ ചുറ്റളവുള്ള കെട്ടിടത്തില്‍ സ്ഥിതിചെയ്തിരുന്ന കിണര്‍ ഹിജ്റ വര്‍ഷം 1388ല്‍ ത്വവാഫിനുള്ള സ്ഥലം (മത്വാഫ്) വിശാലമാക്കിയപ്പോള്‍ ബേസ്മെന്റിലേക്ക് മാറ്റുകയും അവിടെ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രവേശന കവാടങ്ങളും സ്ഫടിക ചുമരുകള്‍ക്ക് പിന്നില്‍നിന്ന് കിണര്‍ കാണാനും ടാപ്പുകളില്‍നിന്ന് വെള്ളം കുടിക്കാനുമുള്ള സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. 2004ല്‍ വീണ്ടും വികസനം നടത്തിയപ്പോള്‍ 'മത്വാഫില്‍ 'നിന്നുള്ള പടവുകള്‍ ഒഴിവാക്കുകയായിരുന്നു. പള്ളിക്ക് പുറത്തുനിന്നുള്ള ഭൂഗര്‍ഭ മാര്‍ഗത്തിന്റെ പണി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കയാണ്.