Wednesday, September 5, 2018

മിനയിലെ രാത്രികൾ

ദൈവത്തിനു സ്തുതി !!! ഈ വർഷവും ദൈവത്തിന്റെ അതിഥികൾക്ക് സേവനം ചെയ്യാൻ അവസരം ലഭിച്ചു എന്നത് ഏതൊരു വിശ്വാസിക്കും അളവറ്റ ആനന്ദം നൽകുന്ന ഒന്നാണ് ...
"രിസാല സ്റ്റഡി സർക്കിൾ" കേരള മുസ്ലിം ജമാഅത്തിന് കീഴിൽ ജി.സി.സി രാജ്യങ്ങളിൽ  വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടന അതിനു കീഴിൽ ഇത് മൂന്നാം തവണയാണ് അവസരം ലഭിക്കുന്നത് ... ലോകമെമ്പാടുമുള്ള വിശ്വാസികൾ അതിൽ സമ്പന്നനും ദരിദ്രനും പണമുള്ളവനും പണമില്ലാത്തവനും കറുത്തവനും വെളുത്തവനും കുറിയവനും പൊക്കമുള്ളവനും അങ്ങിനെ വേണ്ട ലോകത്ത് എന്തൊക്കെ ഭാഷയുണ്ട് അതെല്ലാം സംസാരിക്കുന്ന ജന ലക്ഷങ്ങൾക്കിടയിൽ ഒരു എളിയ സഹായിയായി ചിലപ്പോൾ വഴികാട്ടിയായി അല്ലെങ്കിൽ അവരുടെ സേവകനായി അല്ലെങ്കിൽ അവരുടെ ഗൈഡായി മൂന്ന് പകലും മൂന്ന് രാത്രിയും കഴിഞ്ഞത് ജീവിതത്തിൽ ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരനുഭവമാണ് ...
ജീവിതം അങ്ങിനെയാണ് ലോകത്ത് ആർക്കും ലഭിക്കാത്തഅവസരമാണ് മിനായിൽ നമുക്ക് ലഭിക്കുന്നത് ലോകത്തുള്ള സർവ്വ രാജ്യക്കാരെയും ഭാഷക്കാരെയും ഗൈഡ് ചെയ്യാനുള്ള അവസരം നമുക്ക് വേറെ  എവിടെ  നിന്ന് ലഭിക്കും കേരളത്തിൻറെ ഒരു ഗ്രാമത്തിൽ ജനിച്ച നമുക്ക് അങ്ങ് നൈജീരിയയിലെ വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികൾക്ക് അവരുടെ താമസ സ്ഥലം കാണിച്ചു കൊടുക്കാൻ ഇനി അതല്ല ജപ്പാനിലെ ഹാജിക്ക് കല്ലെറിയാനുള്ള (ജംറയിലേക്കുള്ള ) വഴി പറഞ്ഞു കൊടുക്കാൻ ഗ്രീൻലാന്റിലെ ഹാജിക്ക് മെട്രോ ട്രെയിൻ കയറുവാനുള്ള വഴി പറഞ്ഞു കൊടുക്കാൻ ടൈഗ്രീസിന്റെ തീരത്ത് നിന്ന് വന്ന ഹാജിക്ക്മിനയുടെ അതിർത്തി കാണിച്ചു കൊടുക്കാൻ ഉസ്ബക്കിസ്ഥാനിൽ നിന്ന് വന്ന ഹാജിക്ക് മുസ്തലിഫ (കല്ല് പെറുക്കുന്ന സ്ഥലം ) കാണിച്ചു കൊടുക്കാൻ ഇനി ഒരുഅറിവുമില്ലാത്ത ഇന്ത്യൻ ഹാജിമാർക്ക് (യുപിയിലെയും കാശ്മീരിലെയും ഗുജറാത്തിലെയും) ഹജ്ജ് മിഷൻ ഓഫീസ് കാണിച്ചു കൊടുക്കാൻ അവരുടെ തമ്പുകളിൽ എത്തിക്കാൻ ലക്ഷ്യമില്ലാതെ മുസ്തലിഫയിൽ നടന്നകലുന്ന ദൈവത്തിന്റെ അതിഥികളെ അവരുടെ വാസ സ്ഥലത്തെത്തിക്കാൻ അങ്ങിനെ എന്തെല്ലാം പ്രവർത്തികളാണ് നാം ഓരോരുത്തരെയും മിനായിൽ കാത്തിരിക്കുന്നത്...
കേരളത്തിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളെല്ലാം അവിടെയുണ്ട് എത്രപേരുണ്ടായാലും മതിയാകാത്ത ഒരവസ്ഥയാണ് ഒരു സുപ്രഭാതത്തിൽ ഇരുപത്തഞ്ചോ അതിലധികമോ ലക്ഷം  ഹാജിമാർ ഒരുമിച്ച് മിനയിലെത്തുന്ന അവസ്ഥ നിങ്ങൾ ഒന്ന് ഓർത്തു നോക്കിയേ ആർക്ക് സാധിക്കും സ്വന്തം വാസ സ്ഥലം കണ്ട് പിടിക്കാൻ ആ നിമിഷം ഒരു ഹാജിയെയെങ്കിലും സ്വന്തം വാസ സ്ഥലം കണ്ട് പിടിക്കാൻ സഹായിക്കാനായാൽ അതൊരു വല്ലാത്ത അനുഭൂതിയാണ്  തമ്പിലെത്തുമ്പോൾ ഹാജിയുടെ മുഖത്തുള്ള സന്തോഷം വിവരണാതീതമാണ് ...
കഴിയുന്നവർ ഒരു തവണയെങ്കിലും ഈ സേവനത്തിൽ പങ്കെടുക്കണമെന്നാണ് എനിക്ക് നിങ്ങളോട്‌ണർത്തുള്ളത് നിങ്ങൾ നേരിട്ട് അനുഭവിച്ചറിയൂ ... ദൈവം നമ്മുടെ സേവനങ്ങളെ സ്വീകരിക്കട്ടെ എന്നാ പ്രാത്ഥനയോടെ ...


Sunday, March 25, 2018

പൂക്കളുടെ ഉത്സവം

യാമ്പൂ പുഷ്പ മേള  കാണുവാൻ  ഈ  വർഷവും അവസരമുണ്ടായി ... നിങ്ങൾ കണ്ടിട്ടുണ്ടോ ഇത്ര അധികം പൂക്കൾ ഒരുമിച്ച് വിടർന്നു നിൽക്കുന്നത് അതും ഒരേ തരം പൂവ് വിവിധ നിറങ്ങളിൽ ... അതാണ് യാമ്പൂ ഇവന്റ് ഗാർഡനിൽ നഗരത്തിന്റെ  ഭരണം കയ്യാളുന്ന റോയൽ കമീഷൻ ഒരുക്കിയിരിക്കുന്ന ഫ്‌ളവർ ഷോ !!!

ഞങ്ങൾ ജിദ്ദയിൽ നിന്നും രാവിലെ എട്ടുമണിക്ക് യാത്ര തുടങ്ങി ജിദ്ദയിൽ ചുരുങ്ങിയ കാലം കൊണ്ട് വിനോദ, ഹോളി  യാത്രകൾ നടത്തി   പ്രശസ്തമായ അൽ വഹാ ടൂർസിന്റെ കൂടെ യാമ്പുവിലേക്ക് തിരിച്ചു.. യാത്രയിലുടനീളം കുട്ടികളുടെവിവിധയിനം കലാപരിപാടികളുണ്ടായിരുന്നു  ഉച്ച നിസ്‍കാര സമയമായപ്പോയേക്കും യാമ്പുവിൽ  എത്തി ..

പ്രാർത്ഥന കഴിഞ്ഞു യാമ്പൂവിലെതന്നെ സൺ റൈസ് ബീച്ചിലായിരുന്നു ഞങ്ങളുടെ ഉച്ച ഭക്ഷണം ഏർപ്പാട് ചെയ്തിരുന്നത്...
 യാമ്പുവിലെചെറിയ തണുത്ത കാലാവസ്ഥയിൽ നല്ല ബീഫ് ബിരിയാണി രുചിച്ചു ചെറിയ വിശ്രമവുമെടുത്ത് ഞങ്ങൾ ബോട്ട് സവാരി നടത്താൻ മിലിട്ടറി ബെയ്സിലെ ടൂറിസ്റ്റു കേന്ദ്രത്തിലെത്തി ... ബോട്ട് യാത്ര കഴിഞ്ഞു നേരെ ഗാർഡനിലേക്കായിരുന്നു ഞങ്ങളുടെ യാത്ര വൈകുന്നേരം അഞ്ചുമണിയോട് കൂടി ഞങ്ങൾ പുഷ്പ മേള നടക്കുന്ന ഇവന്റ് ഗാര്ഡനിലെത്തി...
കണ്ണുകൾക്ക്  വിശ്വസിക്കാനാകാത്ത തരത്തിൽ ഇത്രയും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന സ്ഥലം ഭൂമിയിലുണ്ടാകില്ല .. രണ്ട് തവണ ഗിന്നസ് അവാർഡ് നേടിയ പതിനഞ്ചാമത്  പുഷ്പാലങ്കാര പ്രദര്ശനമാണിത് ... 

വളരെ ചിട്ടയോടും കണ്ണിനു നയന മനോഹാരിത സമ്മാനിച്ചും ഇത്രയേറെ പൂക്കൾ വിരിയുന്ന ചെടികൾ ഒരുക്കിയതിനു  പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരവാർഡിനു എന്ത് കൊണ്ടും അർഹതയുണ്ട് ...



പൂക്കളും പ്രണയവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ചിലപ്പോൾ തോന്നും അത് തോന്നൽ മാത്രമല്ല അങ്ങിനെയാണ് താനും  ഏത് ദുഖിതനും പൂക്കൾ കണ്ടാൽ തന്റെ ദുഃഖത്തിന്റെ ഭാരം കുറയുന്ന ഒരവസ്ഥ ... പൂവിലേക്ക് നോക്കാത്ത ഒരു മനുഷ്യനും ഭൂമിയിലുണ്ടാകുമെന്ന് തോന്നുന്നില്ല..

ജിദ്ദയിലെ പ്രശസ്തമായ ഒരു പാട് വ്യക്തിത്വങ്ങൾ ഞങ്ങളുടെ യാത്രയിൽ ഉണ്ടായിരുന്നു അവരെയെല്ലാം പരാമർശിച്ചു നിങ്ങളെ അലസോരപ്പെടുത്തുന്നില്ല ...
(ഇതാണ്  അൽ വഹാ ടൂർസിന്റെ ഓർഗനൈസർ മുസ്തഫ പെരുവള്ളൂർ )



വിവിധയിനം സ്റ്റാളുകൾ വളരെ രസകരമായി ക്രമീകരിച്ചിരിക്കുന്നു പൂച്ചെടികളും പൂവിൽ നിന്നും ലഭിക്കുന്ന പലയിനം പെര്ഫയൂമുകളും കുട്ടികൾക്ക് കളിക്കാനുള്ള വലിയ ഗ്രൗണ്ടും (പ്ലെയിങ് ഏരിയ )ഭക്ഷണം കഴിക്കാനുള്ള വിവിധ ബ്രാന്റഡ് കമ്പനികളുടെ കടകളും മറ്റുമായി ഒരു ഉത്സവം തീർത്തിരിക്കുകയാണതികൃതർ നമ്മുടെ കുലുക്കി സർബത്തും അതിൽ സ്ഥാനം പിടിച്ചിരിക്കുന്നു... കാരണം കാഴ്ചക്കാരിൽ  എൺപത് ശതമാനം പേരും മലയാളികളായതാകാം ... ഷറഫിയ്യ പോലെ മലയാളികൾ ഇത്രയധികം സാന്നിധ്യമറിയിച്ച ഒരു സ്ഥലം സൗദിയിൽ ഉണ്ടാകില്ല ...
കാഴ്ചകൾ കണ്ട്  രാത്രി എട്ടുമണിയോട് കൂടെ ഞങ്ങൾ ജിദ്ദയിലേക്ക് തിരിച്ചു ... ഒരുമണിയോട് കൂടി ഞങ്ങളുടെ സ്വന്തം ഷറഫിയ്യയിൽ തിരിച്ചെത്തി അങ്ങിനെ ഈ പ്രവാസത്തിനിടയിൽ മനസ്സിന്റെ വർണ്ണക്കൂട്ടിൽ എന്നും ഓർമിക്കാൻ ഒരു യാത്രയും കൂടി സമ്മാനിച്ച അൽ വഹാ ടൂർസിന്റെ ഓർഗനൈസർ മുസ്തഫ പെരുവള്ളൂരിന്‌ ഒരായിരം നന്ദി അർപ്പിച്ചു കൊണ്ട് ഞങ്ങൾ അടുത്ത യാത്രയും പ്രതീക്ഷിച്ചു ഞങ്ങളുടെ ലാവണങ്ങളിലേക്ക് തിരിച്ചു നടന്നു ... ഇനിയും ഒരു യാത്ര തരപ്പെടുന്നതും കാത്ത് .. (ചില ഫോട്ടോകൾക്കും വീഡിയോക്കും കടപ്പാട് )